ഡൽഹിയിലെ പുകമഞ്ഞിനെതിരെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ രംഗത്ത്. പുകമഞ്ഞു മൂടി അന്തരീക്ഷം അപകടകരമായി മുന്നോട്ടുപോകുന്നത് തൽക്കാലത്തേക്ക് കുറയ്ക്കാൻ വാഹന നിയന്ത്രണ പദ്ധതി ഏർപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ പേരിലാണ് സർക്കാർ വിമർശിക്കപ്പെടുന്നത്. രജിസ്ട്രേഷൻ നമ്പറിന്റെ അടിസ്ഥാനത്തിൽ ഇത്തരത്തിൽ വാഹന നിയന്ത്രണം നടപ്പാക്കാൻ കഴിയില്ലെന്നും കഴിഞ്ഞ ഒരു വർഷത്തിനിടെ മലിനീകരണം കുറയ്ക്കാൻ യാതൊരു നടപടിയും സർക്കാരിന്റെ നടത്തിയിട്ടില്ലെന്നും ഹരിത ട്രൈബ്യൂണൽ കുറ്റപ്പെടുത്തി. മലിനീകരണം കുറയ്ക്കാൻ മറ്റു നൂറു പദ്ധതികൾ നിർദേശിക്കപ്പെട്ടെങ്കിലും ഡൽഹി സർക്കാർ ഒറ്റയക്ക ഇരട്ടയക്ക വാഹന നിയന്ത്രണത്തിൽ മാത്രം കടുംപിടുത്തം പിടിക്കുകയാണെന്നും ട്രൈബ്യൂണൽ വിമർശിച്ചു.
ഈ മാസം 13 മുതലാണ് ഒറ്റയക്കങ്ങളും ഇരട്ടയക്കങ്ങളും ഉള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഡൽഹി സർക്കാർ അറിയിച്ചിട്ടുള്ളത്. ഇതനുസരിച്ച് വണ്ടി നമ്പറിന്റെ അവസാനം ഒറ്റ അക്കം വരുന്ന സ്വകാര്യ വാഹനങ്ങൾ ഒറ്റ അക്ക തീയതികളിലും, ഇരട്ട അക്കം വരുന്ന വാഹനങ്ങൾ ഇരട്ട അക്ക തീയതികളിലുമേ റോഡിലിറങ്ങാവൂ. രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയാണു നിയന്ത്രണം. ഇന്നലെ രാവിലെ ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തോത് ഏറ്റവും അപകടരമായ നിലയിലായിരുന്നു. കാലാവസ്ഥ മോശമായതിനെത്തുടർന്ന് സ്കൂളുകൾക്ക് ഈ ആഴ്ചയും അവധിയാണ്.
The post പുകമഞ്ഞ് വിഷയത്തില്‍ ഡൽഹി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ appeared first on dnn news online.